ഞാൻ കോവിലിലെ ഇരുട്ടിലെ
കല്ലു ദൈവം
പാല്, തൈര്, എണ്ണ, കളഭം..
കുളിപ്പീരോട് കുളിപ്പീര്..
എന്റെ നഗ്നതയിൽ കൈവെക്കുന്നത്
ആരോട് ചോദിച്ചിട്ട്..
കൂട്ടു പായസം, പാൽപ്പായസം
ഇരട്ടിപ്പായസം, എള്ള് പായസം
പ്രമേഹം, പ്രഷർ, അരിശസ്സ്
ആര് അന്വേഷിക്കുന്നു
പിച്ചി, മല്ലി, ജമന്തി
വിഷത്തിൽ മുക്കി പാണ്ടിന്ന്
വന്നത്-
അലർജിയുണ്ടോ , ആസ്മയുണ്ടോ
ആർക്കറിയണം
ആ പുഴയുടെ ആഴത്തിൽ
ഇത്തിരി പച്ചപ്പായലും പിടിച്ച്
ഒരു ദിവസം കിടന്നിട്ട്
അങ്ങ് ചത്താലും മതി.
24-10-17
മഴ
മാസികകളിൽ
പത്രത്താളുകളിൽ
വാരാന്ത്യപതുപ്പുകളിൽ
വാർഷികപതുപ്പുകളിലും
കവി ഹൃദയങ്ങയിൽ കാല്പനികത
കാമുക മനസ്സുകളിൽ പ്രണയാർദ്രത
ബാല്യകൗതുകങ്ങളിലെ കത്തികപ്പലുകളിൽ
ഓർമയുടെ അൽമരത്തിൽ പെയ്ത്
ആൽമരം പെയ്തിറങ്ങുന്ന
അനന്തതയിലെ
അവസാനമില്ലാത്ത മഴ ...
വേനലിൻ്റെ കഥയല്ല
മഴയുടെ കഥ തന്നെ
കുടയില്ലതെ പെരുവഴിയിലായവൻ്റെ
തെരുവിലുണ്ടുറങ്ങുന്നവൻ്റെ മഴ
ചെളിയും ചേറും നുരക്കുന്ന ചേരിയിലെ
വിതച്ച വയലിലും വിളഞ്ഞ വയലിലും
ചക്രം ചവുട്ടുന്നവൻ്റെ വിയർപ്പാർന്ന്
അടുപ്പിലെ പുഴ വഴിമാറ്റി ഒഴുക്കുന്ന
പെണ്ണിൻ്റെ കണ്ണിലെ കനലായി മഴ
വറുതിപൊള്ളിക്കാൻ കടലിൽ
വല എറിഞ്ഞവൻ്റെ കുടൽ കരിഞ്ഞ മഴ
മഴ മറക്കാൻ കൈപ്പത്തി ഇല്ലാത്തവൻ്റെ മഴ
പാതി എരിഞ്ഞ ചിതയിലെ മഴ ...
ലക്ഷ്മണ രേഖകളില്‍
സഹികെട്ടാണ്
സീത വീട് വിട്ടു
തെക്കോട്ട് ഇറങ്ങിയത്
മണ്ടോധരിയുടെ വീട്ടിലേക്ക്
അശോകത്തിന്‍റെ
തണലിരുത്തി
രാവണന്‍ സ്നേഹത്തോട്
പറഞ്ഞത്
“മനു” അല്ല ലങ്ക
ഭരിക്കുന്നത്
എന്നഒറ്റ വാചകം
കൈയ്യൂക് കൊണ്ട്
തട്ടിക്കൊണ്ടുപോകാന്‍
തുനിഞ്ഞ മരുതിയോട് അവള്‍
പറഞ്ഞത്
ഞാന്‍ വരുന്നില്ല
രാമന് വേണ്ടത്
അയോധ്യയുടെ
മുദ്ര മോതിരം
തുപ്പി കൊടുക്കൂ ഇത്
കൊണ്ട്പോയി
ചിറ കെട്ടി , കുലം
കുത്തിയും
കൂലി പടയുമായി
രാമനെത്തി
ചതി അമ്പത്താറും നടത്തി
ലങ്ക സ്മശാനമാക്കി
സീതയെ പിടിച്ചുകൊണ്ട്
പോയീ
ചുട്ടു കൊന്നു ...
5/12/1996
നിന്റെ സ്വപ്നങ്ങളില്‍
നിന്നും കീറിയെടുത്ത
ആ നീലാകാശ തുണ്ടിലാണ്
എന്റെ പട്ടങ്ങള്‍
കെട്ടുപൊട്ടിച്ചു
ഭ്രമണപഥം താണ്ടിയത്
നിന്റെ കണ്ണില്‍
നിന്നും നിറച്ച
കടലിലാണ് എന്റെ
പായവ്ഞ്ചികള്‍
അക്ഷാംശങ്ങള്‍ കുറുകെ
കടന്നത്
നിന്റെ ഓര്‍മകളില്‍
നിന്നും പടര്‍ത്തിയ
തീയിലാണ് എന്റെ
കഥാസരിത്സാഗരങ്ങള്‍
ഞാന്‍ കത്തിച്ചു
കളഞ്ഞത്
കണങ്കാലില്‍ നീ
കടിച്ചിറക്കിയ
വിഷമാണ്...
എന്റെ ഉന്മാദം ...
പെയ്തൊഴിയാനാകാതെ ഞാന്‍ ഈഞ്ഞീഞ്ഞ്
മരമഴയായി, മഴയായി
മരണം വരെ നിന്നെ മഴയത്ത് നിര്ത്തി
നിന്ന് പെയ്യും,
കരിമ്പനപട്ട പോലെ വീശിയടിച്ചു
നിലച്ച നിന്റെ കണ് പീലികളില്‍ നിന്നും
ഒരു തുള്ളി
എന്റെ ചുണ്ടുകളില്‍ വീഴ്ത്തണം
അവസാന തുള്ളി ...
ശമിക്കാത്തോരെന് പ്രണയ ദാഹം
ഒഴിക്കി കളയണം
എന്റെ പ്രണയം നിന്റെ ഇടതു കഴുത്തില്‍ ആഴ്ത്തിയ
കടിപടുകള് അതോടു മറയണം
നീ വീണ്ടും ഒരു പുലര് മഴയാകണം.
കടലുകളെ ഗര്ഭം ധരിക്കണം